ലോക താരമായി ഇന്ത്യ വാനോളം പുകഴ്ത്തി ലോക രാജ്യങ്ങള്‍, പാകിസ്താൻ, ടുണീഷ്യ, നേപ്പാൾ, ബംഗ്ലാദേശ് വിദ്യാർത്ഥികൾക്കും ഓപ്പറേഷൻ ഗംഗയുടെ രക്ഷാ കവചം
Operation Ganga Evacuation from Ukraine പാകിസ്താൻ, ടുണീഷ്യ, നേപ്പാൾ, ബംഗ്ലാദേശ് വിദ്യാർത്ഥികൾക്കും ഓപ്പറേഷൻ ഗംഗയുടെ രക്ഷാ കവചം
ലോക താരമായി ഇന്ത്യ വാനോളം പുകഴ്ത്തി ലോക രാജ്യങ്ങള്‍,യുദ്ധമുഖത്ത് നിന്ന് തങ്ങളുടെ പൗരന്‍മാരെ രക്ഷപെടുത്തുവാന്‍ കഴിയാതെ ലോക രാജ്യങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ ഇന്ത്യ അവരുടെ പൗരന്‍മാരെ ശക്തമായ നയതന്ത്ര ബന്ധങ്ങളിലൂടെ രക്ഷപെടുത്തി ഇന്ത്യയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്മായ ഇടപെടുലുകളാണ് ഇതെല്ലാം സാദ്ധ്യമായത്.
പാകിസ്താൻ, ടുണീഷ്യ, നേപ്പാൾ, ബംഗ്ലാദേശ് വിദ്യാർത്ഥികൾക്കും ഓപ്പറേഷൻ ഗംഗയുടെ രക്ഷാ കവചം; മോദിയോട് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന.
ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധമുഖത്തുനിന്നും ബംഗ്ലാദേശ് പൗരന്മാരെയും രക്ഷപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. ഇതിനുപുറമെ, പാകിസ്താൻ, ടുണീഷ്യ, നേപ്പാൾ സ്വദേശികളായ വിദ്യാർത്ഥികളും ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി തിരികെ നാട്ടിലെത്തിയിരുന്നു.
റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ പോൾട്ടോവയിലെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് മാറ്റാൻ ആരംഭിച്ചിരുന്നു. മാനുഷിക ഇടനാഴി വഴി ഒഴിപ്പിച്ച ഇവരോടൊപ്പം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കീവ്, ചെർണീവ്, സുമി, ഖാർകീവ്, മാരിയുപോൾ എന്നിവിടങ്ങളിലാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്.
സുമിയിൽ നിന്നും 12 ബസുകളിലായി പോൾട്ടോവയിലേയ്‌ക്ക് പുറപ്പെട്ടവരോടൊപ്പം ഇന്ത്യക്കാർക്ക് പുറമെ ബംഗ്ലാദേശികളും, നേപ്പാൾ, ടുണീഷ്യ പൗരന്മാരും ഉണ്ടായിരുന്നു. 694 ഇന്ത്യൻ പൗരന്മാരായിരുന്നു സുമിയിൽ ഒഴിപ്പിക്കലിനായി ഇന്നലെ കാത്തിരുന്നത്. ഇന്നും റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇവർ ഇന്ന് തന്നെ പോൾട്ടോവയിലെത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്ക് നന്ദി: രക്ഷപെടുത്തിയതിന് നന്ദി പറഞ്ഞ് പാക് വിദ്യാർത്ഥിനി
ഇസ്ലാമാബാദ്: റഷ്യൻ ആക്രമണം രൂക്ഷമായ യുക്രെയ്നിൽ നിന്നും രക്ഷപെടാൻ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ഇന്ത്യൻ എംബസിയ്‌ക്കും നന്ദി അറിയിച്ച് പാകിസ്താൻ വിദ്യാർത്ഥിനി. പാക് സ്വദേശിയായ അസ്മ ഷഫീഖാണ് നന്ദി അറിയിച്ച് എത്തിയത്. തന്നെ സുരക്ഷിതമായി ഒഴിപ്പിച്ചതിന് കീവിലെ ഇന്ത്യൻ എംബസിയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും നന്ദി അറിയിക്കുന്നുവെന്ന് അസ്മ ഷഫീഖ് പറഞ്ഞു. കടപ്പാട് ജനം ന്യൂസ്.