ഇന്ത്യൻ സൈന്യത്തിന്റെ ശക്തി ലോകം കണ്ടു പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ സൈന്യത്തിന്റെ ശക്തി ലോകം കണ്ടു പ്രധാനമന്ത്രി നരേന്ദ്രമോദി

“ഇന്ത്യൻ സൈന്യത്തിന്റെ ശക്തി ലോകം കണ്ടു,പാക് ഡ്രോണുകൾ ഭാരതമണ്ണിൽ വൈക്കോൽ പോലെ പൊടിഞ്ഞുവീണു; ഒളിത്താവളങ്ങൾ മാത്രമല്ല ഭീകരരുടെ ധൈര്യവും തകർത്തു”.

ന്യൂഡൽഹി: പാക് സൈന്യത്തിന്റെ തുടർച്ചയായുള്ള ആക്രമണത്തിന് ഇന്ത്യൻ സായുധസേന ഉചിതമായ മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താന്റെ ഡ്രോണുകൾ ഭാരതമണ്ണിൽ വൈക്കോൽ പോലെ വീണത് ലോകം കണ്ടുവെന്നും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ  പാക് ഡ്രോണുകളെ ആകാശത്ത് വച്ചുതന്നെ ഛിന്നഭിന്നമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ അഭിസംബോധനയിലാണ് പ്രതികരണം.

“പാകിസ്താന്റെ ഹൃദയഭാ​ഗത്താണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ത്യയുടെ സൈനിക നടപടിക്ക് ശേഷം പാകിസ്താൻ രക്ഷപ്പെടാനുള്ള വഴികൾ തേടാൻ തുടങ്ങിയിട്ടുണ്ട്. സംഘർഷങ്ങൾ ലഘൂകരിക്കാൻ അവർ ലോകത്തോട് അഭ്യർത്ഥിക്കുകയാണ്.

കനത്ത പ്രഹരമേറ്റ് നാശനഷ്ടങ്ങൾ നേരിട്ട പാകിസ്താൻ ഇന്ത്യയുടെ ഡിജിഎംഒയെ ബന്ധപ്പെട്ടിരുന്നു”

“പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മറുപടി യാഥാർത്ഥ്യമാകുന്നതിന് ലോകം മുഴുവൻ സാക്ഷിയായി. പാകിസ്താനിലെ ഭീകരതാവളങ്ങളും പരിശീലന കേന്ദ്രങ്ങളും ഇന്ത്യൻ സൈന്യം തകർത്ത് തരിപ്പണമാക്കി  ഇത്രയും വലിയ മറുപടി ഉണ്ടാകുമെന്ന് ഭീകരർ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.

എന്നാൽ ഭാരതത്തിന്റെ ഐക്യത്തിലൂടെയും രാഷ്‌ട്രതാത്പര്യത്തിലൂടെയും രാജ്യം ശക്തമായ തീരുമാനങ്ങൾ എടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്യും” ഭാരതസൈന്യത്തിന്റെ മിസൈലുകളും ഡ്രോണുകളും ഭീകരരെ ലക്ഷ്യമിട്ട് ആക്രമിച്ചപ്പോൾ ഭീകരരുടെ ഒളിത്താവളങ്ങൾ മാത്രമല്ല, അവരുടെ ധൈര്യവും ചോർന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഭാരതത്തിനെ /ആക്രമിക്കാൻ ​ഗൂഢാലോചന നടത്തിയിരുന്ന ഭീകരർ പാകിസ്താനിൽ വിഹരിച്ചിരുന്നു. അവരെ ഭാരതം ഒറ്റയടിക്ക് കൊന്നൊടുക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു...