കോവിഡ് വാക്‌സിനേഷന്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കുട്ടികൾ

കോവിഡ് വാക്‌സിനേഷന്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കുട്ടികൾ

കോവിഡ് വാക്‌സിനേഷന്‍  പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കുട്ടികൾ

കുട്ടികളുടെ വാക്‌സിനേഷന് രാജ്യത്ത് ആവേശകരമായ പ്രതികരണം; കൊറോണയിൽ നിന്ന് സുരക്ഷിതരാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കുട്ടികൾ

ന്യൂഡൽഹി : കൊറോണ മഹാമാരിയെ പിടിച്ചുകെട്ടാനുളള ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്രസർക്കാർ. മഹാമാരിയെ പൂർണമായും രാജ്യത്ത് നിന്നും തുടച്ചു നീക്കാൻ വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ 12 നും 14 നും ഇടയിലുള്ള കുട്ടികൾക്കും പ്രതിരോധ വാക്‌സിൻ നൽകി തുടങ്ങി. കൊറോണയുടെ പിടിയിൽ നിന്നും തങ്ങളെ സുരക്ഷിതരാക്കിയതിൽ പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറയുകയാണ് വാക്‌സിൻ സ്വീകരിച്ച അഹമ്മദാബാദിലെ കുട്ടികൾ.

കൊറോണയിൽ നിന്നും തങ്ങളെ മുക്തരാക്കിയ പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറയുന്നുവെന്ന് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം എട്ടാം ക്ലാസ് വിദ്യാർത്ഥിയായ തനു പറഞ്ഞു. അർഹരായ എല്ലാവരും നിർബന്ധമായും വാക്‌സിൻ സ്വീകരിക്കണം. മുൻകരുതലെന്ന നിലയിലാണ് എല്ലാവർക്കും കേന്ദ്രസർക്കാർ വാക്‌സിൻ നൽകുന്നതെന്നും തനു പ്രതികരിച്ചു.

തന്റെ പ്രായത്തിലുള്ള എല്ലാവരോടും വാക്‌സിൻ സ്വീകരിക്കാൻ ആവശ്യപ്പെടുകയാണെന്ന് മറ്റൊരു വിദ്യാർത്ഥിനിയായ പ്രിയ പറഞ്ഞു. പ്രതിരോധ വാക്‌സിൻ കൊറോണയിൽ നിന്നും ആളുകളെ മുക്തരാക്കുന്നു. വാക്‌സിൻ അനുവദിച്ച പ്രധാനമന്ത്രിയ്‌ക്ക് നന്ദി. വാക്‌സിൻ നമ്മുടെ സുരക്ഷയ്‌ക്ക് ആണെന്നും പ്രിയ കൂട്ടിച്ചേർത്തു. കടപ്പാട് ജനം ന്യൂസ്.

ഇന്ത്യയിലെ ക്യുമുലേറ്റീവ് കൊവിഡ് വാക്സിനേഷൻ കവറേജ് 180 കോടി കടന്നു

ന്യൂഡൽഹി: 17 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകിയതോടെ, ഇന്ത്യയുടെ കോവിഡ് -19 വാക്സിനേഷൻ കവറേജ് ശനിയാഴ്ച 180 കോടി നാഴികക്കല്ല് കടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് 7 മണിവരെയുള്ള കോവിഡ് വാക്സിനേഷൻ ഡോസുകളുടെ കവറേജിന്റെ പ്രൊവിഷണൽ റിപ്പോർട്ട് പ്രകാരം, 2.12 കോടിയിലധികം (2,12,29,004) ഗുണഭോക്താക്കൾക്കായി (എച്ച്‌സി‌ഡബ്ല്യു, എഫ്‌എൽ‌ഡബ്ല്യു, 60 വയസ്സിനു മുകളിലുള്ളവർ) കോവിഡ് വാക്‌സിനേഷനായി മുൻകരുതൽ ഡോസുകൾ നൽകിയിട്ടുണ്ട്. .

180 കോടിയുടെ നാഴികക്കല്ല് എന്ന ഈ ചരിത്ര നാഴികക്കല്ല് കൈവരിച്ചതിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ രാജ്യത്തെ അഭിനന്ദിച്ചു.

, പ്രധാനമന്ത്രി  യുടെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് പുതിയ ഉയരങ്ങൾ തൊടുകയാണ്.